അമ്പലക്കാള: ഒരു ചോദ്യം....ഒരൊറ്റ ചോദ്യം........
============================================
കാഞ്ഞിരപ്പള്ളി ഗണപതി ക്ഷേത്രത്തിലെ കാളയെ കൊന്ന സംഭവം കുറച്ച് ദിവസമായി കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശിഷ്യാ 'online കേരളത്തിൽ'. പ്രത്യേകിച്ചും ഫെയിസ്ബൂക്കിലെ ഒക്കെ ഇത്തരം വിഷയങ്ങളിൽ തല്പര ഗ്രൂപുകളിൽ...... പിന്നെ താല്പ്പര പത്രങ്ങളിലും...
ഇനി ആ വാർത്തകളും ചർച്ചകളും വിശധമായി ഒന്ന് പരിശോധിക്കാം.:
ആദ്യ ദിവസം ക്ഷേത്രത്തിലെ കാള ക്ഷേത്ര വളപ്പിൽ കൊല്ലപ്പെട്ട നിലയിൽ എന്ന് വാർത്ത വന്നു എല്ലാ പത്രങ്ങളിലും. ആര് ചെയ്തതായാലും അക്രമമാണ്. അവരെ കണ്ടുപിടിച്ചു മാതൃകാപരമായ ശിക്ഷ നല്കണം എന്ന് നമ്മളൊക്കെ ചിന്തിച്ചു. എന്നാൽ ഒരു വിഭാഗം താല്പ്പര കക്ഷികൾ സോഷ്യൽ മീഡിയകളിൽ വന്നു കസറൽ തുടങ്ങി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് നമ്മടെ 'വേൾഡ്ഫെയിമസ് തീവ്രവാദി'കളാണ്. അവന്മാരെ ഇന്നാട്ടിൽ നിന്നും കെട്ടു കെട്ടിചാലെ നാട്ടിൽ സമാധാനം ഉണ്ടാവൂ.... പകരത്തിനു പകരം ഉടൻ കാണിച്ചു തരാം എന്ന് തുടങ്ങി ഓണ്‍ലൈൻ അട്ടഹാസങ്ങൾ..... ഇക്കൂട്ടരുടെ പത്രത്തിലെ വാർത്തയും അന്ന് പച്ചക്ക് അത്തരത്തിൽ തന്നെ ആയിരുന്നു താനും..... എതിർ കക്ഷികളുടെ മാധ്യമങ്ങൾ ആവട്ടെ കാത്തിരുന്നു കാണാം എന്ന ഒരു 'മൌനം വിദ്വാനു ഭൂഷണം' നിലപാടും സ്വീകരിച്ചു.
അടുത്ത ദിവസം കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. പ്രതിയുടെ പേര് കണ്ടത്ത് വീട്ടിൽ രാഗേഷ് എന്ന കണ്ണൻ ആണെന്നും പത്രങ്ങളിൽ വാർത്ത വന്നു. ഉടൻ തലേ ദിവസം മൌനത്തിൽ ഇരുന്ന വിദ്വാന്മാർ എല്ലാം സട കുടഞ്ഞെഴുന്നേറ്റ് താന്താങ്ങളുടെ ജോലി തുടങ്ങി. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ലവന്മാരുടെ കളി പൊലിഞ്ഞു. തുടങ്ങി ആഗോള തലത്തിലെ മുസ്ലിം വിരുദ്ധ കളികളുടെ ചുരുളും കൂട്ടത്തിൽ അവർ അഴിച്ചിട്ടു വീശി... ഇവരും ഇവരുടെ മാധ്യമങ്ങളും ഒട്ടും മോശമാക്കിയില്ല... പ്രതി ഹിന്ദു ഐക്യ വേദി പ്രവര്തകനാണ് എന്നും അവർ ഈ വിഷയത്തിൽ നടത്തിയ പ്രതിഷേധ പരിപാടികളിൽ പ്രതി പങ്കെടുത്തു എന്നും ഒക്കെ അവർ വച്ച് കാച്ചി.(എന്തെരോ എന്തോ?). തലേ ദിവസത്തിന്റെ തനിയാവര്ത്തനം. മറുകൂട്ടർ മൌനത്തിൽ....
മൂന്നാം ദിവസം ഇതുമായി ബന്ധപെട്ട പത്ര വാർത്തകൾ ഇങ്ങനെ ആയിരുന്നു. ചോദ്യം ചെയ്യലിൽ മറ്റൊരു കൂട്ട് പ്രതി കൂടി ഉള്ളതായി പ്രതി സമ്മതിച്ചു എന്നും കൂട്ട് പ്രതിയായ ഷമീറിനെ പോലീസ് തിരയുന്നു എന്നും ആയിരുന്നു വാര്ത്ത. രണ്ടാം ദിവസം മൌനത്തിൽ ആയവർ മൂന്നാം ദിവസം ഉണർന്നെഴുന്നേറ്റു ഡ്യൂട്ടി തുടങ്ങി. പിടിക്കപ്പെട്ട പ്രതി ക്രിസ്ത്യാനി ആണെന്നും വർഷങ്ങൾക്കു മുൻപ് മതം മാറിയ കുലംകുത്തി ആണെന്നും ബാകി പിടികിട്ടാനുള്ള മുസ്ലിം പ്രതിയെ കൂട്ടുപിടിച്ച് ഒരു വര്ഗീയ സഖ്യ ഏർപ്പാടാണ് നടന്നത് എന്നും അവർ അങ്ങ് പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിൽ കുളംബ് രോഗം കാരണം മാട്ടിറച്ചിക്ക് ക്ഷാമമായതിനാൽ മോഷ്ടിച്ച് കഷാപുകാർക്കു കൊടുക്കലായിരുന്നു എന്ന് പ്രതി പറഞ്ഞ വിവരം ഇവർ അറിയാഞ്ഞിട്ടവാൻ വഴിയില്ല. (കശാപ്പുകാരൻ ഏതാണാവോ ജാതി മതം)
മാധ്യമങ്ങളെ ഒക്കെ വഴികുവിട്ട് നമ്മടെ നെറ്റ്‌വർക്ക് വച്ച് ഒന്ന് അന്വേഷിച്ചു നോക്കി... സംഗതി വ്യക്തം. പക്കാ മോഷണം ആയിരുന്നു നടന്നത്. മോഷണ ശ്രമത്തിനിടെ കാള ശുഭം... അത്രേ ഉള്ളൂ സംഗതി....
എനിക്കും നിങ്ങള്ക്കും സംഗതി മനസ്സിലായി. സന്തോഷം. പക്ഷേ മേൽപറഞ്ഞ രണ്ടു കൂട്ടർക്കും ഇത് മനസ്സിലായിട്ടില്ല, മനസ്സിലാകുകയും ഇല്ല. കാരണം, അവർ ഇത്തരം വാർത്തകൾക്ക് അവരുടെ തൽപ്പര മാധ്യമങ്ങളെ മാത്രമേ ആശ്രയിക്കൂ... അപ്പൊ പിന്നെ അവർ എങ്ങിനെ ആ പൊട്ട കിണറ്റിൽ നിന്നും കരകയറും?
എന്റെ ചില സുഹൃത്തുക്കൾ എങ്കിലും ചോദിക്കും, 'ഇതൊക്കെ ഇപ്പൊ ഇവിടെ പറയാൻ............?' എന്ന്. ഒന്നൂല്ല ഇതൊക്കെ പറഞ്ഞത് നമ്മുടെ നാട്ടാരുടെ മുഖത്ത് നോക്കി ഒരു ചോദ്യം ചോദിക്കാനാണ്. ഒരു ചോദ്യം....ഒരൊറ്റ ചോദ്യം........
"എന്താടോ.... നന്നാവാത്തെ...?"