Tuesday, December 23, 2014

മുണ്ടൻ മഹാ രാജ്യത്തെ മുണ്ടൂരി സമരം.



പണ്ട് പണ്ടൊരിടത്ത് 'മുണ്ടൻ മഹാരാജ്യം' എന്ന ഒരു രാജ്യമുണ്ടായിരുന്നു. മുണ്ട് ആയിരുന്നു  അന്നാട്ടുകാരുടെ മുഴുവൻ വേഷം. അതുകൊണ്ടാണത്രെ രാജ്യത്തിന്  'മുണ്ടൻ മഹാരാജ്യം' എന്ന പേര് വന്നത്. മുണ്ടല്ലാതെ ലോകത്തുള്ള മറ്റൊരു വസ്ത്ര രീതിയും അവർ കേട്ടിട്ട്  പോലും ഇല്ല. കൂട്ടത്തിൽ ഏറ്റവും വലിയ മുണ്ട് ഉള്ള ആളിനെയാണ് അവർ രാജാവായി വാഴിചിരുന്നത്. 'വലിയ മുണ്ടൻ കോയിത്തമ്പുരാൻ' എന്നായിരുന്നു രാജാവിന്റെ സ്ഥാനപ്പേര്. രാജാവിനെ ഭരണത്തിൽ സഹായിക്കാൻ ഏതാനും 'മന്ത്രി മുണ്ടവന്മാരും' ഉണ്ടായിരുന്നു. അങ്ങനെ രാജ്യം വളരെ സമാധാനത്തോടെ ജനങ്ങളെല്ലാം ഏകോദര സഹോദരന്മാരെ പോലെ സസന്തോഷം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

എല്ലാ ജനങ്ങളും ഒരേ വസ്ത്ര രീതിയും ഒരേ മനസ്സും ഉള്ളവരായിരുന്നു എങ്കിലും അവർക്ക് ഇടയിൽ ചെറിയ ഒരു വിത്യാസം വളർന്ന് വരാൻ തുടങ്ങി. എല്ലാവരും ഒരേ പോലെ വലതു വശത്തേക്ക് ആയിരുന്നു മുണ്ട് ഉടുത്തിരുന്നത് എങ്കിലും ഇടക്ക് ചിലർ അവരുടെ വ്യക്തിപരമായ ചില സൌകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇടത് വശത്തേക്ക് മുണ്ട് ഉടുക്കാൻ തുടങ്ങി. ക്രമേണ ഇത് അവർക്കിടയിൽ പ്രകടമായ ഒരു വിത്യാസമായി മാറി. വലത് വശത്തേക്ക് മുണ്ടുടുക്കുന്നവർ 'വലതു മുണ്ടന്മാർ' എന്നും ഇടതു വശത്തേക്ക് മുണ്ടുടുക്കുന്നവർ 'ഇടതു മുണ്ടന്മാർ' എന്നും അറിയപ്പെടാൻ തുടങ്ങി. ക്രമേണ ഇരു വിഭാഗവും സംഘം ചേരാനും സംഘടിക്കാനും തുടങ്ങി.
 
" നാടിന്റെ പാരമ്പര്യം വലത് വശത്തേക്ക് മുണ്ടുടുക്കുന്നത് ആണെന്നും, പാരമ്പര്യത്തെ നിഷേധിക്കുന്നത് രാജ്യത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്"

എന്നും ഉദ്ഘോഷിച്ചു കൊണ്ട് വലതു മുണ്ടാന്മാർ സ്വയം പാരമ്പര്യ വാദികളുടേയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും  സംരക്ഷകരുടെയും കുപ്പായം എടുത്തണിഞ്ഞു.  

 "ഇത് ഞങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, പാരമ്പര്യമായി ചെയ്തു വന്നതോക്കെയും ശരിയും പുതിയതെന്തും തെറ്റും ആണെന്നും ഉള്ള ധാരണ ശരിയല്ലെന്നും. ഒരു സമൂഹത്തിന്റെ സാംസ്കാരികമായ വളർച്ച ഉണ്ടാകുന്നത് പുതിയ അനിവാര്യതകളെ ഉൾക്കൊള്ളുമ്പോൾ ആണ്"

എന്നും വാദിച്ചു കൊണ്ട് സ്വാഭാവികമായും ഇടതു മുണ്ടന്മാർ പുരോഗമന വാദികൾ ആയി മാറുകയും തങ്ങളുടെ പുരോഗമന ആശയങ്ങളെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

ഇടതു മുണ്ടന്മാരുടെ ആശയ പ്രചരണം ഊർജ്ജിതമായപ്പോൾ ജനങ്ങൾ ക്രമേണ അതിനെ ഇഷ്ടപ്പെടാനും അതിലേക്ക് അടുക്കാനും തുടങ്ങി. ഇതിൽ വിളറി പൂണ്ട വലതു മുണ്ടന്മാരിൽ ചെറിയ ഒരു കൂട്ടം യോഗം ചേരുകയും, വലതു മുണ്ടാന്മാരുടെ മൊത്തം കുത്തകാവകാശം സ്വയം ഏറ്റെടുത്ത്  ഇടതു മുണ്ടന്മാർക്കെതിരെ തിട്ടൂരം ഇറക്കുകയും ചെയ്തു.

"നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഹനിക്കുന്ന എന്തിനെയും കായികമായി തന്നെ ഞങ്ങൾ നേരിടും...  "

"ഇടതു മുണ്ടന്മാരെ തെരുവിൽ നേരിടും... "

"അവന്മാരെക്കൊണ്ട് ഞങ്ങൾ മുണ്ട് തിരിച്ച് ഉടുപ്പിക്കും..."

"അതിനായി ഞങ്ങൾ രാജ്യത്തുടനീളം 'മുണ്ട് വാപസി' മേളകൾ നടത്തും...."

അങ്ങനെ രാജ്യത്ത് നിലനിന്ന പഴയ സമാധാന അന്തരീക്ഷം തകർന്നു. ഇടതു മുണ്ടന്മാർക്കെതിരെ അക്രമവും കയ്യേറ്റവും നിത്യ സംഭവമായി മാറി. അങ്ങനെ പൊരുതി മുട്ടിയ ഇടതു മുണ്ടന്മാരിലെ ഒരു കൂട്ടം യുവാക്കൾ യോഗം ചേർന്നു. അവർ കൂടിയാലോജിച്ചു.

"ഇങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിലും  സ്വകാര്യതയിലും ആരെങ്കിലും കടന്നു കയറുന്നത് നോക്കി നിൽക്കാൻ കഴിയില്ല."

"ഇന്ന് നാം മുണ്ടിന്റെ കാര്യം അന്ഗീകരിച്ചാൽ, നാളെ അവർ മുണ്ടിനടിയിലെ കളസതിനും നിബന്ധന വെക്കില്ല എന്നാരു കണ്ടു..."

"ഇത്തരം ഫാസ്സിസ്റ്റ് സമീപനക്കാർ കളസത്തിനു മാത്രമല്ല അതിനും അടിയിലെ കാര്യത്തിനും നിബന്ധന വെച്ചേക്കാം... അതാണ്ചരിത്രം പഠിപ്പിക്കുന്നത്, ആയതിനാൽ ഇത് മുളയിലെ നുള്ളിയെ തീരൂ..."

"എങ്ങിനെ ഇതിനൊരു പരിഹാരം കാണാൻ കഴിയും?"

"പൂച്ചക്കാരു മണി കെട്ടും?"

ഉത്തരമില്ല.....

"കായികമായി അവരെ നേരിടാം എന്ന നിർദ്ദേശം പ്രായോഗികമല്ല, കാരണം അവർക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നാൽ അത് വലതു മുണ്ടന്മാർക്ക് എതിരെ ഉള്ള ആക്രമണമായി വ്യാഖ്യാനിക്കും അവർ അങ്ങനെ ബഹുഭൂരിപക്ഷം വരുന്ന സമാധാനപ്രിയരായ വലതു മുണ്ടന്മാരുടെ കൂടെ പിന്തുണ അവർ ആര്ജ്ജിക്കും. അത് കൂടുതൽ കുഴപ്പത്തിലെ കലാശിക്കൂ..."

"ഭൂരിപക്ഷവും ശക്തിയും ഒക്കെ മറുപുറത്ത് ആയതിനാൽ, രാജാവും മന്ത്രി മുണ്ടവന്മാരും നമ്മുടെ കൂടെ നിൽക്കും എന്നുറപ്പിക്കാനും വയ്യ"

"ഇനി എന്ത് ചെയ്യും?"

അങ്ങനെ അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി ചേർന്നു.

" സാംസ്കാരിക ഫാസിസത്തിന് എതിരായി  ചെറുത്തു നിൽപ്പിൻറെ പ്രതീകാത്മകമായ ഒരു സമരം നടത്തുക."

"സമരം പ്രതീകാത്മകമാണ് എങ്കിലും ജനങ്ങളുടെ ശ്രദ്ധ പൂർണമായും പിടിച്ചു പറ്റാൻ കഴിയണം. അതിനുതകുന്ന ഒന്നാകണം സമര രീതി."

അങ്ങനെ അവർ സമര രീതിയും തീരുമാനിച്ചു.

"മുണ്ടുരിയൽ സമരം"

അഥവാ.... ഒരു നിശ്ചിത സ്ഥലത്ത് എല്ലാവരും ഒത്ത് ചേർന്ന് കൂട്ടമായി അവനവന്റെ മുണ്ട് പറിച്ച് ദൂരെക്കളയുക. പൊതു സ്ഥലത്ത് മുണ്ടുരിയുന്നത് അത്ര നല്ല കാര്യം ഒന്നുമല്ലെങ്കിലും ചില സന്ദർഭങ്ങളിൽ ചില എമ്പോക്കികളുടെ ചെകിടത്ത് ആഞ്ഞടിച്ച പോലെ ആവണമെങ്കിൽ ഇത്തരം കടും കൈകൾ ചെയ്യേണ്ടി വരും എന്ന നിഗമനത്തിലാണ് അവർ സമര രീതി തീരുമാനിച്ചത്.

വാർത്ത നാട്ടിലാകെ കാട്ടുതീ പോലെ പടർന്നു. കേട്ടവർ ഏറെയും നെറ്റി ചുളിച്ചു.

"എന്നാലും ഇങ്ങനെ ഒരു സമരം വേണമായിരുന്നോ?" പലരും അങ്ങനെ ചോദിച്ചു.

"സമരം ന്യായമെങ്കിലും സമര രീതിയോട് യോജിപ്പില്ലെന്ന്" മറ്റു ചിലർ.

"എന്ത് വില കൊടുത്തും സമരത്തെ നേരിടും അടിച്ചൊതുക്കും" എന്ന് സമര വിരുദ്ധർ...

ഇതേ സമയം സമര വിരുദ്ധർ സമരത്തിനെതിരെ വ്യാപകമായ പ്രചരണം അഴിച്ചു വിട്ടു. "അരാജകത്വം നിലനിൽകുന്ന ലോകത്തിന്റെ മറ്റേതോ കോണിൽ ജനങ്ങൾ വസ്ത്രമില്ലാതെ നടക്കുന്ന ഒരു രീതി ഉണ്ട്. അത് നമ്മുടെ നാട്ടിലും കൊണ്ട് വരുന്നതിന്റെ മുന്നോടിയായാണ് സമര രീതി".

എന്തായാലും, അവസാനം തീരുമാനിച്ചുറപ്പിച്ച സമര ദിനം വന്നെത്തി. സമരക്കാർ എത്തും മുൻപേ തന്നെ സമര വേദിയിൽ ജനം നിറഞ്ഞു. വലതു മുണ്ടൻ തിട്ടൂരക്കാരും മറ്റു ചില തിട്ടൂരക്കാരും സമരം തടയാനും അടിചോടിക്കാനും, വേറെ കുറെ എമ്പോക്കികൾ മുണ്ടൂരുന്നതിന്റെ ചേല് കാണാനും. അങ്ങനെ കലുഷിതമായി നിന്ന അന്തരീക്ഷത്തിലേക്ക് സമരകാർ എത്തി.

"അടിക്കെടാ... പിടിക്കെടാ... കൊല്ലടാ..." ആക്രോശങ്ങളുമായി സമര വിരുദ്ധർ പാഞ്ഞടുത്തു. എണ്ണത്തിൽ വളരെ കുറവായിരുന്ന സമരക്കാർ ജീവനും കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ ചിലരുടെ മുണ്ട് താനെ അഴിഞ്ഞു വീണു. മറ്റു ചിലർ സമരാവേശത്താൽ മുണ്ട് പരിചെരിഞ്ഞു. അവർ ജീവനും കൊണ്ടോടി അഭയത്തിനായി ചെന്ന് കയറിയത് വലിയ മുണ്ടൻ കോയിത്തമ്പുരാന്റെ ദർബാറിൽ ആയിരുന്നു.

മുണ്ടുടുക്കാതെ ഓടിച്ചെന്ന ആളുകളെ നോക്കിക്കൊണ്ട് രാജാവ് ചോദിച്ചു

"ആരാ നിങ്ങളൊക്കെ..? എന്ത് വേണം നിങ്ങൾക്ക്..? എന്താ നിങ്ങളൊക്കെ ഇങ്ങനെ മുണ്ടുടുക്കാതെ നടക്കുന്നത്...?"

"പ്രഭോ.. ഞങ്ങടെ പിന്നാലെ ഓടി വന്ന ആൾക്കൂട്ടം  ഞങ്ങളെ ആക്രമിക്കാൻ വരുന്നു... കൊല ചെയ്യാൻ വരുന്നു... ഞങ്ങളെ രക്ഷിക്കണം പ്രഭോ..."

അവർ മറുപടി നൽകി. ഉടൻ രാജാവ് ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞു, എന്നിട്ട് ചോദിച്ചു.

" നിങ്ങൾ എന്തിനാണ് അവരെ ആക്രമിക്കാനും കൊല ചെയ്യാനും തുനിയുന്നത്..? എന്ത് അതിക്രമമാണ് അവർ കാണിച്ചത്? കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ നാം ഇല്ലേ ഇവിടെ?"

ആൾക്കൂട്ടം പറഞ്ഞു.

"മഹാരാജാവേ... ഇവർ മുണ്ടുടുക്കാതെ വിവസ്ത്രരായി നടക്കുന്ന ഒരു അന്യ ദേശ സംസ്കാരം ഇവിടെ കൊണ്ട് വരാൻ ആസൂത്രിത ശ്രമം നടത്തുന്നു. അതിന്റെ മുന്നോടിയായി ഇവിടെ മുണ്ടുരിയൽ സമരം നടത്തുന്നു. അങ്ങനെ നമ്മുടെ നാടിന്റെ സംസ്കാരം ഇവർ നശിപ്പിക്കുന്നു. അതിനാലാണ് ഞങ്ങൾ അവരെ എതിർക്കുന്നത് പ്രഭോ..."

ഉടൻ മുണ്ടില്ലാത്തവർക്ക് നേരെ തിരിഞ്ഞ രാജാവ് ചോദിച്ചു.

" കേട്ടതൊക്കെ ശരിയാണോ"

ആരോപണം നിഷേധിച്ച അവർ സമരം വരെ എത്തിയ കാര്യങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിച്ചു. എല്ലാം കേട്ട രാജാവ് പറഞ്ഞു.

" ഇത് ഞാൻ വിശ്വസിക്കില്ല, കാരണം... നിങ്ങളെ പിന്തുടർന്ന് വന്നവരിൽ വലതു മുണ്ടന്മാർ മാത്രമല്ല, നിങ്ങളെപ്പോലുള്ള ഇടതു മുണ്ടന്മാരും ഉണ്ടല്ലോ?"

അപ്പോൾ മുണ്ടില്ലാത്തവർ ഏക സ്വരത്തിൽ മറുപടി പറഞ്ഞു.


"അല്ലയോ മഹാ രാജാവേ..... ഞങ്ങൾ ഇടതിനെയും വലതിനെയും പ്രതിനിധീകരിക്കുന്നില്ല... വ്യക്തി സ്വാതന്ത്ര്യത്തിനു നേരെ ഉള്ള കടന്നു കയറ്റത്തെയാണ് ഞങ്ങൾ പ്രതിരോധിക്കുന്നത്...  പിന്നെ, ഞങ്ങളെ ആക്രമിക്കാൻ വന്ന കൂട്ടത്തിലെ ഇടതു മുണ്ടാന്മാർ, അവർ ഇതിന് പിന്നിലെ അജണ്ടകൾ ഒന്നും മനസ്സിലാക്കാതെ ... കഥയറിയാതെ ആട്ടം കാണുന്നവരാണ് പ്രഭോ......"

Thursday, October 30, 2014

കളിമണ്ണും ചുംബനവും  ലിബറൽ സമൂഹവും.
========================================


2013 ആഗസ്റ്റിൽ മലയാളത്തിൽ റിലീസ് ചെയ്തശ്രദ്ധേയനായ സംവിധായകാൻ ബ്ലസ്സി ഒരുക്കിയചലച്ചിത്രമായിരുന്നു "കളിമണ്ണ്‍". അതിനും എത്രയോ മുന്പ് തന്നെ വാർത്തകളിലും വിവാദങ്ങളിലും സംവാദങ്ങളിലും ഇടം നേടിയ ചിത്രമായിരുന്നു അത്ഗർഭിണിയായ നടി ശ്വേത മേനോൻ ആയിരുന്നുചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്ശ്വേതയുടെ യഥാർത്ഥ പ്രസവരംഗം സിനിമക്ക് വേണ്ടിചിത്രീകരിക്കുന്നു എന്ന വാർത്തയാണ് ചിത്രത്തെ ചൂടേറിയ ചർച്ചകൾക്ക് നടുവിലേക്ക് കൊണ്ടുവന്നിട്ടത്പ്രസവരംഗം ചിത്രീകരിക്കുന്നതിലെ ധാർമികതയെയും സദാചാര വിരുധതയെയും ചോദ്യം ചെയ്ത്കൊണ്ട് എല്ലാവരും സടകുടഞ്ഞെഴുന്നേറ്റുപ്രസ്ഥാവനകളും ലേഖനങ്ങളും വാർത്തകളും ന്യൂസ്‌ ഹവർചർച്ചകളും  പോരാത്തതിന് ടോക് ഷോ കളും വരെ നടന്നുആകെപ്പാടെ ബഹളമയംപതിവ് പോലെസംഘപരിവാര പക്ഷത്ത് നിന്നും ‘ആർഷ ഭാരത സ്ത്രീത്വത്തെ സംരക്ഷിക്കാൻ’ ശ്രീമതി ശോഭാ സുരേന്ദ്രൻഅടക്കമുള്ളവർ പടവാളുമായി ഇറങ്ങിശോഭയുടെ വക ശ്വേതക്ക് എതിരെ തികച്ചും സ്ത്രീവിരുധമായപരാമർശങ്ങൾ അടങ്ങിയ വാർത്താ സമ്മേളനംചിത്രം റിലീസ് ചെയ്ത ശേഷം മറുപടി എന്ന് ശ്വേത.(ശ്വേതപിന്നെ മറുപടി കൊടുത്തുവോ ആവോ?)

ഇങ്ങനെ ചാടിക്കളിച്ചവർ എല്ലാം ധരിച്ചു വശായിരുന്നത് 'പ്രസവരംഗംഎന്നാൽ കുഞ്ഞ് അമ്മയുടെ ഉദരത്തിൽ നിന്നും  ലോകത്തേക്ക് പ്രവേശിക്കുന്നത് കൃത്യമായി കാമറ വച്ച് ഷൂട്ട്‌ ചെയ്ത് ഇവന്മാരെപിടിച്ചിരുത്തി കാണിക്കും എന്നായിരുന്നുകൂട്ടത്തിൽ ചിലരൊക്കെ കാണാൻ കൊതിച്ചതും അത് തന്നെമാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൃത്യമായി വിശദീകരണംനൽകാതിരിക്കാൻ ശ്രമിച്ചു എന്നതും നേരാണ്ബുദ്ധിക്കു തകരാറൊന്നും ഇല്ലാത്ത വിവേകശാലികൾക്ക് കാര്യം ആദ്യമേ മനസ്സിലായിചിത്രം പുറത്ത് വന്നപ്പോൾ സംഗതി എന്താണെന്ന് എല്ലാർക്കും മനസ്സിലായി. (ഞാനിതു വരെ ചിത്രം കണ്ടിട്ടില്ലെങ്കിലും കണ്ടവരിൽ നിന്നും കാര്യം മനസ്സിലാക്കിമലയാള സിനിമ ഉണ്ടായഅന്ന് മുതലേ മലയാള സിനിമയിൽ പ്രസവരംഗങ്ങൾ ഉണ്ട്പ്രസവ സമയത്തെ അമ്മയുടെ മുഖഭാവങ്ങൾഅഭിനേത്രി അഭിനയിച്ചു ഫലിപ്പിക്കുംഅവസാനം ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നിടത് രംഗംഅവസാനിക്കുംമലയാളി അന്ന് മുതലേ ഒരു സാംസ്കാരിക പ്രശ്നവും ഇല്ലാതെ ഇത് കണ്ടുകൊണ്ടിരുന്നു.അത്ര തന്നെയാണ് കളിമണ്ണ്‍ എന്ന ചിത്രത്തിലും ഉള്ളത്വിത്യാസം ഇത്രമാത്രമേ ഉള്ളൂസാധാരണ ഗതിയിൽപ്രസവസമയത്തെ സ്ത്രീയുടെ ചേഷ്ടകൾ നേരിട്ട് കണ്ടിട്ടോ അനുഭവിചിട്ടോ ഇല്ലാത്ത ഒരു സംവിധായകാൻജീവിതത്തിൽ പ്രസവത്തെ കുറിച്ച് ചിന്തിച്ച് പോലും തുടങ്ങിയിട്ടില്ലാത്ത നടിയെക്കൊണ്ട്അഭിനയിപ്പിക്കുന്നതിനു പകരം ഇവിടെ നടിയുടെ യഥാർത്ഥ പ്രസവ സമയത്തെ ചേഷ്ടകൾ ആണ്ചിത്രീകരിച്ചിരിക്കുന്നത്.

ഏറെക്കുറെ ഇത് തന്നെയാണ് കൊച്ചിയിൽ നടക്കാനിരിക്കുന്ന 'ചുംബന പ്രതിഷേധ'ത്തിന്റെ കാര്യത്തിലുംനടക്കുന്നത്കോഴിക്കോട്ടെ കഫെയിൽ നടന്ന സദാചാര ഗുണ്ടായിസത്തെ കേരളീയർ പൊതുവെഅപലപിക്കുകയും പ്രതിഷേധിക്കുകയും ഒക്കെ ചെയ്തുപ്രതിസ്ഥാനത്ത് സംഘപരിവാരം ആയതിനാൽഅപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നുഎന്നാൽ ആക്രമണത്തിനെതിരെകൊച്ചിയിൽ ഒരു വിഭാഗം ചെറുപ്പക്കാർ നടത്താൻ തുനിയുന്ന 'ചുംബന പ്രതിഷേധ'ത്തിന്റെ കാര്യംവന്നപ്പോൾ എല്ലാവരും തിരിഞ്ഞുചുംബന പ്രതിഷേധം എന്ന വാക്ക് കേൾക്കുമ്പോൾ നാം ഓരോരുത്തരുംനമ്മുടെ മനോ ധർമത്തിന് അനുസരിച്ച് കാര്യം ഇന്നതാണെന്ന നിഗമനത്തിൽ എത്തി മനോധർമമാണ്വില്ലൻഎത്രത്തോളം അബദ്ധ ധാരണകൾ ആണ് പ്രചരിക്കുന്നത് എന്നതിന്റെ വലിയ ഉദാഹരണമാണ്സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഏറെ പേർ തമാശയായും പരിഹാസമായും ചോദിക്കുന്ന ഈ ചോദ്യങ്ങൾ.

"ആളെ ഞാൻ കൊണ്ടരണോ അതോ സംഘാടകർ തരുമോ?"
നിന്റെ അമ്മയേയും പെങ്ങളേയും കൊണ്ടു വരുമോടാ?

ഇവിടെ നാം മനസ്സിലാക്കേണ്ടത് ചുംബനം എന്നാൽ എന്താണ് എന്നാണ്.    യഥാർത്ഥത്തിൽ ചുംബനംഎന്നാൽ പരസ്പരം സ്നേഹം പങ്കിടാനുള്ള ഏറ്റവും മികച്ച ഉപാധിയാണ്അത് കാമുകന് കാമുകിയോടുംഭർത്താവിനു ഭാര്യയോടും അച്ഛന് മകനോടും അമ്മക്ക് മകനോടും അങ്ങനെ ആർക്ക് ആരോടുള്ളസ്നേഹവും പങ്കു വെക്കാനുള്ള ഉപാധിയാണ് ചുംബനംചുംബന സമരത്തോടുള്ള തന്റെ പിന്തുണഅറിയിച്ചുകൊണ്ട് ജോയ് മാത്യു സാർ തന്റെ ഫെയിസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് തന്റെ അമ്മയെകെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്ലൈംഗീഗതക്ക്മുന്നോടിയായി ചെയ്യുന്ന ഒരു കർമ്മം മാത്രമായി മലയാളി ചുംബനത്തെ കാണാൻ ഉപബോധമനസ്സിലെങ്കിലും ശ്രമിക്കുന്നതിന്റെ ഒരു കുഴപ്പമാണ് ഇതെല്ലാം.

 സതീഷ്‌ എരിയലത്ത് എന്ന ദൃശ്യമാധ്യമ പ്രവർതകാനായ സുഹൃത്ത്‌ ഫെയിസ്ബുക്കിൽ പോസ്റ്റ്‌  ചെയ്തഒരു  അനുഭവക്കുറിപ്പിൽ ഇങ്ങനെ പറയുന്നു:

“അനിയനെ കാത്ത് ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കുറച്ചുനേരംകാത്തിരിക്കേണ്ടി വന്നു.
വിവിധ രാജ്യക്കാരായ ആളുകള്‍ വരുന്നുതങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്പോള്‍ സന്തോഷംകൊണ്ട് കെട്ടിപ്പിടിക്കുന്നുചുംബിക്കുന്നു.
എന്നാല്‍ തങ്ങളുടെ സ്വന്തക്കാരെ കണ്ട് തീര്ത്തും നിര്വികാരതയോടെ കൂട്ടികൊണ്ടുപോകുന്നചിലരെ കാണാംവരുന്നവരുടെ യാത്രാ ബാഗുകളില്‍ ഒന്നുകില്‍ കൊച്ചി,കോഴിക്കോട് അല്ലെങ്കില്തിരുവനന്തപുരം എന്ന് എഴുതിയിട്ടുണ്ടാകും.


പ്രതിഷേധത്തിൽ ആര് ആരെയാണ് ചുംബിക്കാൻ പോകുന്നത് എന്നതാണല്ലോ പ്രശ്നം. പരസ്പരം സ്നേഹ ബന്ധമുള്ള ആര്ക്കും ആകാം എന്നതാണ് വസ്തുത. അവിവാഹിതരായ കാമുകീ കാമുകർ ആവണം എന്ന് യാതൊരു നിർബന്ധവുമില്ല. മാതാ പിതാക്കളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാമുകീ കാമുകന്മാരെയും ഒക്കെ ആയി അവിടെ പോകാം, പരസ്പരം സ്നേഹം കൈമാറാം.  യുവമോർച്ചയുടെ അക്രമത്തെ എതിർക്കുകയും ചുംബന സമരത്തെ അതിലേറെ എതിർക്കുകയും ചെയ്യുന്നവർ ഉണ്ട്. അവർ സ്വാഭാവികമായും പറയുന്നത്, ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എന്തും ചെയ്യുന്നത് ശരിയല്ല എന്നാണ്. അങ്ങനെ ആശങ്ക ഉള്ളവരോട് ഒന്നേ പറയാനുള്ളൂ... നിങ്ങൾ അവിടേക്ക് നിങ്ങൾക്ക് പരസ്യമായി ചുംബിക്കാൻ മടിയില്ലാത്ത ബന്ധു മിത്രാടികളുമായി കടന്നു ചെല്ലണം, എന്നിട്ട് പരിപാടിയുടെ മുഖച്ഛായ തന്നെ നിങ്ങളുടെ അഭിപ്രായത്തിൽ 'ആശങ്കക്ക് വകയില്ലാതത്' ആക്കി മാറ്റണം എന്നാണ്.

കൊച്ചിയിലെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചതായി വാർത്ത കാണുക ഉണ്ടായി. യുവജന സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പോലീസ് 'ആർഷ ഭാരത സംസ്കാരം' ചൂണ്ടി കാണിക്കാത്തത് എന്തായാലും ഭാഗ്യമായി. 'ചുംബനം സ്നേഹ സംവേദനത്തിന്റെ വഴിയാണ്' എന്നും 'സദാചാര പോലീസിംഗ് കുറ്റകരം ആണെന്നും' അർത്ഥമാക്കുന്ന ബാനറുമായി കൊച്ചിയിൽ പൊതു നിരത്തിൽ നിന്ന യുവതീ യുവാക്കളെ വിരട്ടി ഓടിക്കുന്ന ദൃശ്യം ഇന്നലെ ടിവിയിൽ കണ്ടു. വിരട്ടാൻ വന്നവരുടെ ഭാവവും ശരീര ഭാഷയും കിട്ടാത്തവന്റെ 'കൊതിക്കെറുവ്‌' ആണ് കാഴ്ചക്കാരെ ഓർമിപ്പിച്ചത്.

ഞാൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്നെ പരസ്യ ചുംബനത്തിന്റെ വക്താവാക്കണ്ടഞാൻ പറഞ്ഞുവന്നത് നമ്മുടെ സമൂഹത്തിലെ 'ലിബറൽമൂല്യങ്ങളുടെ കുറവിനെ പറ്റിയാണ്ലിബറൽ മൂല്യങ്ങൾക്ക്വേണ്ടി ശബ്ദം ഉയർതുന്നവരെ നാം പലപ്പോഴും കാണുന്നത് 'അനാർക്കിസ്റ്റു'കൾ ആയിട്ടാണ്അവർ മുന്നോട്ട്വെക്കുന്നത് ഒരു തരം 'അനാർക്കിആണെന്നുമാണ് നാം കണക്കാക്കുന്നത്ഇത്തരം സന്ദർഭങ്ങളിൽ നാംആവശ്യപ്പെടുന്ന 'ലിബറലിസംഎന്താണെന്ന് ഞാൻ എന്ന വ്യക്തിയുടെ സദാചാര കാഴ്ചപ്പാടിനെപ്രായോഗിക ഉദാഹരണമായി എടുത്ത് നമുക്ക് പരിശോധിക്കാം.

എന്നെ സംബന്ധിച്ചിടത്തോളം സദാചാര വിഷയങ്ങളിൽ എന്റേതായ ഒരു വീക്ഷണ കോണ്‍ ഉണ്ട്.സ്വാഭാവികമായും എന്റെ മത വിശ്വാസവും എന്റെ സാമൂഹിക കാഴ്ചപ്പാടുകളും ചരിത്ര ബോധവുംകുടുംബ പശ്ചാത്തലവും ഒക്കെയാണ് അതിനെ രൂപപ്പെടുതിയെടുതത്അത് എന്നെമാത്രം സംബന്ധിക്കുന്നതാണ്എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഒക്കെ ഞാൻ അതനുസരിച്ചേപ്രവർത്തിക്കാരുള്ളൂഎനിക്ക് ശരി എന്ന് തോന്നുന്നതിനെ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.അതിനാൽ തന്നെ  എനിക്ക് എന്നെ കേൾക്കാൻ തയ്യാറുള്ള ആരോട് വേണമെങ്കിലും 'അത് ചെയ്യരുത് ഇത്ചെയ്യരുത്എന്ന് ഉപദേശിക്കാംസ്വീകരിക്കലും തള്ളലും അവരുടെ ഇഷ്ടംവേറെ ഏത് മാധ്യമം വഴിയും എനിക്കെന്റെ കാഴ്ചപ്പാട് പ്രചരിപ്പിക്കാംഎന്നാൽഞാൻ പറയുന്ന എന്റെ ശരി തന്നെ മറ്റുള്ളവരുടെ ശരിയും ആകണം എന്ന് വാശി പിടിക്കുന്നതിനെയും അതിന്റെ പേരിൽ ബലപ്രയോഗം നടത്തുന്നതിനെയുംനമുക്ക് 'സാംസ്കാരിക ഫാഷിസംഎന്ന് വിളിക്കാതെ തരമില്ല

ഹിന്ദു മതത്തെക്കാൾ ഇത്തരം വിഷയങ്ങളിൽ കൃത്യമായ ഉപദേശ നിർദ്ദേശങ്ങൾ ഉള്ള മറ്റു മതങ്ങളുടെവക്താക്കളെക്കാൾ സംഘികൾ എന്ത് കൊണ്ട് ഇപ്പോൾ ഇത്തരം വിഷയങ്ങളിൽ ചാടി വീഴുന്നു എന്നത്ഏറെക്കുറെ വ്യക്തമാണ്ഒരു പക്ഷെ ഏക സിവിൽ കോഡ് പോലുള്ള സാംസ്കാരിക ഏകത്വം എന്നഅവരുടെ ഫാഷിസ്റ്റ്‌ അജണ്ടകൾ പൊടിതട്ടി എടുക്കുന്നതിന്റെ മുന്നോടിയാകാം ഇതൊക്കെ. പൊതു സമൂഹം ജാഗ്രത പുലർത്തിയെ തീരൂ...

NB: ചുരുക്കിപ്പറഞ്ഞാൽ, കൊച്ചിയിലെ പരിപാടിയെ പറ്റി അഭിപ്രായമില്ലത്തവർ അവിടേക്ക് പോണ്ട.തന്റെ ബന്ധു മിത്രങ്ങൾ ആരെങ്കിലും പോകുന്നത് ഇഷ്ടമല്ലെങ്കിൽ അവരും നിങ്ങളെപ്പോലെ ശരി തെറ്റുകളമനസ്സിലാകുന്ന സ്വതന്ത്ര വ്യക്തിയാണെന്ന ബോധ്യത്തോടെ അവരോട് ഉപദേശിച്ച് നോക്കുക.